ആശുപത്രികളിൽ സ്ത്രീസുരക്ഷക്ക്  നടപടികളുമായി ബംഗാൾ സർക്കാർ

Advertisement

കൊല്‍ക്കത്ത. ആശുപത്രികളിൽ സ്ത്രീസുരക്ഷക്ക്  നടപടികളുമായി ബംഗാൾ സർക്കാർ. വനിതാ ഡോക്ടർമാരുടെ ജോലി സമയം 12 മണിക്കൂറായി നിജപ്പെടുത്തി.രാത്രി ഡ്യൂട്ടി പരമാവധി ഒഴിവാക്കും. മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും സുരക്ഷാ പരിശോധനയും ബ്രീത്ത്‌ലൈസർ പരിശോധനയും നടത്തും. സ്ത്രീകൾക്ക് ടോയ്‌ലറ്റുകളുള്ള പ്രത്യേക വിശ്രമമുറികൾ ഉറപ്പാക്കും. റാറ്ററർ സതി എന്ന പേരിൽ വനിതാ വളണ്ടിയർമാരെ രാത്രിയിൽ വിന്യസിക്കും. വിശ്രമ മുറികളിൽ സിസിടിവി നിരീക്ഷണം ഉറപ്പിക്കും.


വനിതാ കോളേജുകളിലും ആശുപത്രികളിലും വനിതാ ഹോസ്റ്റലുകളിലും രാത്രി പോലീസ് പട്രോളിംഗ് ഏർപ്പെടുത്തും.
ജീവനക്കാർക്കും ഫാക്കൽറ്റികൾക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കും.

Advertisement