ബലാത്സംഗ കേസ് പ്രതികൾക്ക് വധശിക്ഷ; നിയമസഭയിൽ 10 ദിവസത്തിനകം ബിൽ പാസാക്കുമെന്ന് മമത

Advertisement

കൊല്‍ക്കൊത്ത. ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം വിളിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. അടുത്താഴ്ച നിയമസഭാ സമ്മേളനം വിളിച്ച് 10 ദിവസത്തിനുള്ളിൽ ബിൽ പാസാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിൽ ബിൽ പാസാക്കിയ ശേഷം സിവി ആനന്ദബോസിന്റെ അംഗീകാരത്തിനായി അയക്കം. എന്നാൽ ബിൽ അംഗീകരിക്കുമോയന്നതിൽ സംശയമുണ്ട്. അല്ലാത്തപക്ഷം രാജ്ഭവന് മുന്നിൽ പ്രതിഷേധിക്കും. ഗവർണർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും മമത പറഞ്ഞു.
ആർജികർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് മമതയുടെ പ്രതികരണം.

Advertisement