കൊൽക്കത്ത പീഡനത്തിനിരയായി മരിച്ച ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിലെ ചിത്രം ,ആശങ്ക അറിയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

Advertisement

കൊൽക്കത്ത. പീഡനത്തിനിരയായി മരിച്ച ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിലെ പുറത്ത് വന്ന ചിത്രം സംബന്ധിച്ച കൊൽ ക്കത്ത പോലീസിന്റെ വിശദീകരണത്തിൽ ആശങ്ക അറിയിച്ചു, ഇന്ത്യൻ മെഡിക്കൽഅസോസിയേഷൻ.
മൃതദേഹം കിടക്കുന്ന മുറിയിൽ ആളുകൾ തിങ്ങി നിറഞ്ഞു നിന്നത് വിവാദമായ പശ്ചാ തലത്തിൽ ഓദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ളവർ മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത് എന്നാണ് പോലീസ് നൽകിയ വിശദീകരണം.

എന്നാൽ എസ്എസ്‌കെഎം ഹോസ്പിറ്റലിലെ സർജറി വിഭാഗത്തിലെ ഒന്നാം വർഷ ബിരുദാനന്തര ട്രെയിനിയായ ഡോ അവിക് ഡെയാണ് വിരലടയാള വിദഗ്ധനെന്ന് പോലീസ് അവകാശപ്പെട്ടതെന്ന് ഐ എം എ പ്രതികരിച്ചു.അതേ സമയം സംസ്ഥാനത്ത് സംഘർഷങ്ങൾ തുടരു mന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ എത്തിയ ഗവർണർ സി വി ആനന്ദബോസ്, കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത് ഷായുമായും ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായും ഗവർണർ കൂടികാഴ്ച നടത്തിയിരുന്നു.

Advertisement