ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി അറിയിച്ചുള്ള ജയം രവിയുടെ സമൂഹമാധ്യമ പോസ്റ്റില്‍ താന്‍ ഞെട്ടിപ്പോയെന്ന് മുന്‍ഭാര്യ ആരതി

Advertisement

15 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചതായി അറിയിച്ചുള്ള ജയം രവിയുടെ സമൂഹമാധ്യമ പോസ്റ്റില്‍ താന്‍ ഞെട്ടിപ്പോയെന്ന് മുന്‍ഭാര്യ ആരതി. സമൂഹമാധ്യമമായ എക്സിലൂടെ ജയം രവി വിവാഹമോചന വാര്‍ത്ത പങ്കുവച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ആരതി മൗനം അവസാനിപ്പിച്ച് താരത്തിനെതിരെ രംഗത്തെത്തിയത്.
തന്‍റെ സമ്മതമോ അറിവോ കൂടാതെയാണ് ജയം രവി വിവരം പുറത്തുവിട്ടതെന്നും  കുറച്ചു കൂടി സ്വകാര്യത ആ വിഷയം കൈകാര്യം ചെയ്ത രീതി അര്‍ഹിച്ചിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.
‘ഞങ്ങളുടെ വിവാഹബന്ധത്തെ സംബന്ധിച്ച് പൊതുവിടത്തില്‍ പങ്കുവയ്ക്കപ്പെട്ട വിവരത്തില്‍ അങ്ങേയറ്റം ദുഖവും ആഴത്തിലുള്ള നടുക്കവുമുണ്ട്. എന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് ആ വാര്‍ത്ത പങ്കുവയ്ക്കപ്പെട്ടത്. ആ വിഷയം കുറച്ചു കൂടി ബഹുമാനത്തോടെ, ദയാപൂര്‍വം, അര്‍ഹിക്കുന്ന സ്വകാര്യത നല്‍കി കൈകാര്യം ചെയ്യണമായിരുന്നുവെന്നാണ് 18 വര്‍ഷത്തെ സഹജീവിതത്തില്‍ നിന്നും ഞാന്‍ വിശ്വസിക്കുന്നത്.  വിവാഹബന്ധം അവസാനിപ്പിക്കാനുള്ള ആ തീരുമാനം തീര്‍ത്തും ഏകപക്ഷീയമായിരുന്നു. ഒരിക്കലും കുടുംബത്തിന്‍റെ നന്‍മയ്ക്ക് വേണ്ടിയുള്ളതായിരുന്നില്ല. മക്കളുടെ ക്ഷേമത്തിനാകും ഇന്നും എന്നും തന്‍റെ പ്രഥമ പരിഗണനയെന്നും ആരതി കുറിച്ചു. 

പലതവണ ജയം രവിയുമായി സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും സ്വകാര്യമായി സംസാരിക്കാനുള്ള അവസരം തനിക്ക് ലഭിച്ചില്ലെന്നും പൊതുവിടത്തില്‍ ജയംരവി നടത്തിയ പ്രസ്താവന മക്കളെ ബാധിക്കുന്നതും തന്നെ കുറ്റപ്പെടുത്തുന്നതും തന്‍റെ കുടുംബത്തെ ബാധിക്കുന്നതുമാണെന്നും അവര്‍ തുറന്നടിച്ചു. 

Advertisement