മണിപ്പൂരിൽ വീണ്ടും ആക്രമണം, പ്രാഥമികാരോഗ്യ കേന്ദ്രം കത്തിച്ചു

Advertisement

ഇംഫാല്‍. മണിപ്പൂരിൽ വീണ്ടും ആക്രമണം. ജിരിബാമിലെ പ്രാഥമികാരോഗ്യ കേന്ദ്രം
അക്രമികൾ കത്തിച്ചു. ചുരാചന്ദ്പൂരിൽ ആശുപത്രിയിലെ ജീവനക്കാർക്ക് നേരെയും ആക്രമണം ഉണ്ടായി. സമാധാനം പുനസ്ഥാപിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന്
വിദ്യാർത്ഥികൾ. ഉന്നത സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നോർത്ത് ഈസ്റ്റ് വിദ്യാർഥി യൂണിയൻ്റെ കത്ത്

മണിപ്പൂരിൽ നിരോധനാജ്ഞ തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ജിരിബാം ജില്ലയിലെ ബോറോബെക്രയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം അക്രമികൾ കത്തിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് ഔട്ട്‌പോസ്റ്റിൽ നിന്ന് 200 അകലെയുള്ള ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് ആക്രമണം നടന്നത്. ചുരാചന്ദ്പൂരിലെ ആശുപത്രിയിലെ ജീവനക്കാർക്ക് നേരെയും ആക്രമണം ഉണ്ടായി
ആക്രമണത്തിനെതിരെ ആശുപത്രിയിലെ
ജീവനക്കാർ പ്രതിഷേധിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മൗനം അവസാനിപ്പിച്ച് മണിപ്പൂർ സന്ദർശിക്കണമെന്ന് നോർത്ത് ഈസ്റ്റ് വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാൻ ഉന്നതലസമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നോർത്തീസ്റ്റ് വിദ്യാർത്ഥി യൂണിയൻ കത്ത് നൽകി. അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. ഈ മാസം 15 വരെ ഇൻറർനെറ്റ് സേവനങ്ങൾക്കും മണിപ്പൂരിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here