യെച്ചുരിക്ക്‌ പകരക്കാരനെ കണ്ടെത്താനുള്ള സിപിഎം ന്റെ നിർണ്ണായക നേതൃയോഗങ്ങൾ ഡൽഹിയിൽ

Advertisement

ന്യൂഡെല്‍ഹി.യെച്ചുരിക്ക്‌ പകരക്കാരനെ കണ്ടെത്താനുള്ള സിപിഐഎം ന്റെ നിർണ്ണായക നേതൃയോഗങ്ങൾ ഡൽഹിയിൽ ആരംഭിച്ചു.ഇന്നും നാളെയും ചേരുന്ന പോളിറ്റ് ബ്യുറോ യോഗം പുതിയ ജനറൽ സെക്രട്ടറിയെ സംബന്ധിച്ച് നിർദ്ദേശം കേന്ദ്ര കമ്മറ്റിക്ക് മുന്നിൽ വക്കും. താൽക്കാലിക ചുമതല നൽകലോ,ആക്റ്റിങ് ജനറൽ സെക്രട്ടറിയോ ഭരണ ഘടനയിൽ ഇല്ലെന്ന് നേതാക്കൾ.പാർട്ടി കോണ്ഗ്രസ് വരെ പുതിയ ജനറൽ സെക്രട്ടറി വരുമെന്ന് സൂചന.തീരുമാനം കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷം പ്രഖ്യാപിക്കും. പി വി അൻവർ വിഷയം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ അജണ്ടയിൽ ഇല്ലെന്ന് എം എ ബേബി.

ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി യുടെ വിയോഗത്തോടെ മുൻപ് നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് സി പി ഐ എം നേതൃത്വത്തിൽ ഉടലെടുത്തത്.

ജനറൽ സെക്രട്ടറി മരിക്കുന്നത് ആദ്യമായാണ്, പാർട്ടി കോണ്ഗ്രസ് അടുത്ത വർഷം ഏപ്രിലിൽ ചേരാനിരിക്കെ താൽക്കാലിക ജനറൽ സെക്രട്ടറി യെ നിയോഗിക്കും എന്നും, നിലവിലെ പി ബി അംഗങ്ങളിൽ ഒരാൾ ക്ക്‌ ആക്ടിങ് ജനറൽ സെക്രട്ടറിഎന്ന് ചുമതല നൽകി യേക്കും എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ താൽ ക്കലിക ജനറൽ സെക്രട്ടറിയോ ആക്ടിങ് ജനറൽ സെക്രട്ടറിയോ പാർട്ടി ഭരണഘടനയിൽ ഇല്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

പാർട്ടി കോൺഗ്രസിനുള്ള സുപ്രധാന രേഖകൾ അടക്കം തയ്യാറക്കേണ്ട ഉത്തരവാദിത്തമുള്ള ജനറൽ സെക്രട്ടറിയുടെ പദവിയിലേക്ക് പി ബി അംഗ ങ്ങളിൽ ഒരാളെ തിരഞ്ഞെടുക്കാൻ ആണ് തീരുമാനം.

നിലവിലെ സാഹചര്യത്തിൽ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി ആകാനാണ് സാധ്യത.

വൃന്ദ കാരാട്ട്, എം എ ബേബി അടക്കമുള്ള പേരുകൾ ഉയർന്നു വന്നിരുന്നു.

ഭരണഘടന അനുസരിച്ച് കേന്ദ്ര കമ്മിറ്റി യോഗം ആണ് പുതിയ ജനറൽ സെക്രട്ടറി യെ തെരഞ്ഞെടുക്കേണ്ടത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here