എയർഷോ കാണാനെത്തിയവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി

Advertisement class="td-all-devices">

ചെന്നൈ. എയർഷോ കാണാനെത്തിയവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വ്യോമസേന ആവശ്യപ്പെട്ടതിലധികം ക്രമീകരണങ്ങൾ നടത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സർക്കാരിനെ വിർമിർശിച്ച് തമിഴക വെട്രിക്കഴകം പ്രസിഡന്റ് വിജയ്‍യും രംഗത്തെത്തി.

ചെന്നൈ മറീനാ ബീച്ചിൽ വ്യോമസേനയുടെ എയർഷോ കാണാനെത്തിയ അഞ്ച് പേരാണ് ഇന്നലെ മരിച്ചത്. കടുത്ത ചൂടിനെ തുടർന്നുണ്ടായ സുര്യാഘാതവും നിർജലനീകരണവുമാണ് മരണകാരണം. പതിമൂന്ന് ലക്ഷത്തിലധികം പേർ എയർഷോ കാണാനെത്തി. റോഡിലും റെയിൽവേ സ്റ്റേഷനിലും മെട്രോയിലും നിയന്ത്രണാതീതമായ തിരക്കാണുണ്ടായത്. പ്രതിപക്ഷ വിമർശനങ്ങൾക്കിടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിശദീകരണവുമായെത്തി. സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്നും കൃത്യമായക്രമീകരണങ്ങൾ നടത്തിയിരുന്നുവെന്നുമാണ് സ്റ്റാലിൻ പറയുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 5 ലക്ഷം രൂപ നൽകും.
തമിഴക വെട്രി കഴകം പ്രസിഡന്റ് നടൻ വിജയ്‍യും സംസ്ഥാന സർക്കാരിനെ വിമർശിച്ചു. ജനങ്ങൾ കൂടുന്നയിടത്ത് സർക്കാർ കൂടുതൽ സുരക്ഷയൊരുക്കണമെന്ന് വിജയ്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരാണ് 5 പേരുടെ മരണത്തിന് കാരണമെന്ന് എഐഎഡിഎംകെയും ബിജെപിയും ആരോപിച്ചു. ഡിഎംകെ മുന്നണിയുടെ ഭാഗമായ വിസികെയുടെ നേതാവ് തോൾ തിരുമാവളവനും
സംഭവത്തിൽ സർക്കാരിനെ വിമർശിച്ചിട്ടുണ്ട്