ഹരിയാനയിലും ജമ്മു കാശ്മീരിലും ഭരണം ആർക്ക്, ഇന്ന് അറിയാം

Advertisement class="td-all-devices">

ന്യൂഡെല്‍ഹി. ഹരിയാനയിലും ജമ്മു കാശ്മീരിലും ഭരണം ആർക്കെന്ന് ഇന്ന് അറിയാം. രാവിലെ എട്ടുമണിയോടെ വോട്ട് എണ്ണൽ ആരംഭിക്കും. ഇരു സംസ്ഥാനങ്ങളിലും ഇത്തവണ മെച്ചപ്പെട്ട പോളിംഗ്
ആണ് രേഖപ്പെടുത്തിയത്. കോൺഗ്രസ് അനുകൂലതരംഗം ഉണ്ടാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഹരിയാനയിൽ ജനവിധി കോൺഗ്രസിന് അനുകൂലമായാൽ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഭുപീന്ദർ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന.കുമാരി ഷെൽജയുടെ പേരും ചർച്ചകളിൽ ഉയർന്നു വന്നിട്ടുണ്ട്.ജമ്മു കാശ്മീരിൽ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതകളാണ് സർവ്വേകൾ പറയുന്നത്.സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് എൻ സി സഖ്യത്തിന് പ്രതിസന്ധി നേരിട്ടാൽ പിന്തുണ പ്രഖ്യാപിക്കാൻ മടിക്കില്ലെന്നാണ് പി.ഡി പി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം

അതിനിടെ നിർണായക യോഗവുമായി കോൺഗ്രസ്. ഹരിയാനയിലെ അന്തിമ വിലയിരുത്തലുമായി കോൺഗ്രസ്. എഐസിസി ജന. സെക്രട്ടറി കെ സി വേണുഗോപാൽ വിളിച്ച യോഗത്തിൽ ഹരിയാനയിലെ കോൺഗ്രസ് നിരീക്ഷകരും വാർ റൂം അംഗങ്ങളും പങ്കെടുത്തു. കരുതലോടെ നീങ്ങാൻ ആണ് നിർദ്ദേശം.

ഹരിയാനയിൽ ബിജെപി മൂന്നാം തവണയും സർക്കാർ രൂപീകരിക്കും എന്ന്
ഹരിയാന മുഖ്യമന്ത്രിയും ലാഡ്‌വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ നയാബ് സിംഗ് സൈനി വ്യക്തമാക്കി.കഴിഞ്ഞ പത്ത് വർഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. ഹരിയാനയുടെ വികസനത്തിനായി സർക്കാർ പ്രവർത്തിക്കുന്നത് തുടരും.

അതേസമയം ബിജെപി ആസ്ഥാനം ശോകമൂകം. ആളും ആരവവും ഇല്ല. ബിജെപി ആസ്ഥാനത്ത് മാധ്യമപ്രവർത്തകർ മാത്രം