ഡോക്ടര്‍മാരുടെ നിരാഹാര സമരം 10 ദിവസത്തിലേക്ക് കടന്നു,സന്നിഗ്ധാവസ്ഥ

Advertisement class="td-all-devices">

കൊൽക്കത്ത. ആർജി കോർ മെഡിക്കൽ കോളേജിൽ ബലാൽ സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർക്ക് നീതി തേടിയുള്ള ഡോക്ടട്ടേഴ്സിന്റെ നിരാഹാര സമരം 10 ദിവസത്തിലേക്ക് കടന്നു.സമരം ചെയ്യുന്ന നാലാമത്തെ ഡോക്ടറേയും ആരോഗ്യ നിലമോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ നിരാഹാര സമരം തുടരുന്നു.ഡോക്ട്ടേഴ്സിനെ ചർച്ചക്ക്‌ വിളിച്ചു സംസ്ഥാന സർക്കാർ.

എൻആർഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുലസ്ത ആചാര്യയെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കടുത്ത വയറു വേദനയെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില അതീവ മോശഅവസ്ഥയിലാണെന്നും, CCU വിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡോക്ടർസ് അറിയിച്ചു.

കൊൽക്കത്തയിലും സിലിഗുരിയിലുമായി നടക്കുന്ന നടന്ന മരണം വരെ നിരാഹാര സമരത്തിൽ, ആശുപത്രിയിൽ ആകുന്ന നാലാമത്തെ ഡോക്ടർ ആണ് പുലസ്ത ആചാര്യ.

സംസ്ഥാന വാർഷിക ദുർഗാപൂജ കാർണിവലിനോട് അനുബന്ധിച്ച് ഒക്ടോബർ 15 ന് പ്രഖ്യാപിച്ച പ്രതിഷേധ പ്രകടനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മനോജ് പന്ത് ജോയിൻ്റ് പ്ലാറ്റ്‌ഫോം ഓഫ് ഡോക്‌ടേഴ്‌സിന് കത്തയച്ചു.

സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാസ്ത്യ ഭവനിലേക്ക് ചർച്ചക്കായി ഡോക്ട്ടേഴ്സിനെ ക്ഷണിച്ചു. കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം, ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കാമെന്ന സംസ്ഥാന സർക്കാറിന്റെ വാഗ്ദാനങ്ങൾ പാലിക്കണം എന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം.

LEAVE A REPLY

Please enter your comment!
Please enter your name here