തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ

Advertisement class="td-all-devices">

ചെന്നൈ. തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു..4 ജില്ലകളിൽ റെഡ് അലർട്ടും പന്ത്രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പന്ത്രണ്ട് വിമാനങ്ങൾ റദ്ദ് ചെയ്തു. അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വടക്കൻ ജില്ലകളിലാണ് രാവിലെ മുതൽ ശക്തമായ മഴപെയ്യുന്നത്. ചെന്നൈ, ചെങ്കൽപട്ട്, കൂടല്ലൂർ, കാഞ്ചീപുരം ജില്ലകളിൽ ഇടവേളയില്ലാതെ മഴ തുടരുന്നു. നാലിടത്തും ഇന്നും നാളെയും റെഡ് അലർട്ടാണ്. 12 ഇടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രാത്രിയിൽ മഴ കനക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. വെള്ളക്കെട്ടിനെ തുടർന്ന് അഞ്ച് സബ് വേകൾ അടച്ചിട്ടുണ്ട്. പ്രധാനറോഡുകളിലടക്കം മുട്ടറ്റം വെളളമുണ്ട്. മുൻകരുതലിന്റെ ഭാഗമായി ചിലരെ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയിലേക്ക് എത്തേണ്ട 6 വിമാനങ്ങളും പുറപ്പെടേണ്ട ആറ് വിമാനങ്ങളും റദ്ദ് ചെയ്തു. എല്ലാ വിമാനങ്ങളും വൈകിയാണ് പുറപ്പെടുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മഴബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഏത് സാഹചര്യവും നേരിടാൻ സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്ന് ഉദയനിധി പറഞ്ഞു

മൂന്ന് ദിവസം കൂടി കനത്ത മഴയുണ്ടാകുമെന്നാണ്
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും റെഡ് അലർട്ട് ഉള്ള ജില്ലകളിലെ സ്കൂളുകൾക്ക് അവധിയാണ്. എല്ലാ ജില്ലകളിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഫയർഫോഴ്സ്, ആംബുലൻസ്, ഡോക്ടേഴ്സ്. എൻഡിആർഎഫ് തുടങ്ങിയ സംഘങ്ങളും സജ്ജമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here