മദ്രസകളുടെ കാര്യത്തിൽ മാത്രം ഇത്ര ആശങ്ക എന്തിന്, ചീഫ് ജസ്റ്റിസ്‌

Advertisement

ന്യൂഡെല്‍ഹി. മദ്രസകൾക്കെതിരെയുള്ള വാദങ്ങളിൽ വിമർശനവുമായി സുപ്രീംകോടതി.മതപഠന സ്ഥാപനങ്ങൾ മതേതരത്വത്തിന്റെ ലംഘനമല്ലെന്ന് സുപ്രീംകോടതി. മദ്രസകളുടെ കാര്യത്തിൽ മാത്രം ഇത്ര ആശങ്ക എന്തിനെന്നും ചീഫ് ജസ്റ്റിസ്‌. മദ്രസകൾ പൂട്ടണമെന്ന ബാലവകാശ കമ്മീഷന്റെ നിർദ്ദേശത്തിനും വിമർശനം. മദ്രസയിലെ സിലബസ് പഠിച്ചിട്ടുണ്ടോ എന്ന് കോടതിയുടെ ചോദ്യം.

ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ട്, 2004 റദ്ദ് ചെയ്യാനുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമർശങ്ങൾ. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണ് മതേതരത്വമെന്ന് സുപ്രീംകോടതി പറഞ്ഞു. സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ. മറ്റ് മതങ്ങൾക്കും മതപഠന കേന്ദ്രങ്ങൾ ഉണ്ട്. മദ്രസകളുടെ കാര്യത്തിൽ മാത്രം ഇത്ര ആശങ്ക എന്തിനെന്നും സുപ്രീംകോടതി ചോദിച്ചു.മതപഠനത്തെ പൊതുവിദ്യാഭ്യാസമായി കാണേണ്ടതില്ലെന്ന് ബാലവകാശ കമ്മീഷന്റെ നിർദ്ദേശത്തിനെതിരെയും സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തി. ബാലവകാശ കമ്മീഷന്റെ നിർദ്ദേശം എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാണോ എന്ന് ചീഫ് ജസ്റ്റിസ്. എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാകുന്ന രീതിയിൽ മാതൃക നിർദ്ദേശങ്ങൾ പുറപ്പെടുവച്ചിട്ടുണ്ടോ എന്നും മദ്രസയിലെ സിലബസ് കമ്മീഷൻ പഠിച്ചിട്ടുണ്ടോ എന്നും സുപ്രീംകോടതി ചോദിച്ചു. ഹർജികളിൽ വാദം പൂർത്തിയാക്കിയ സുപ്രീംകോടതി വിധി പറയാനായി മാറ്റി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here