ജമ്മു കാശ്മീരിൽ വീണ്ടും സൈന്യത്തിനു നേരെ ഭീകരാക്രമണം

FILE PIC
Advertisement

ശ്രീനഗര്‍.ജമ്മു കാശ്മീരിൽ വീണ്ടും സൈന്യത്തിനു നേരെ ഭീകരാക്രമണം. 4 സൈനികർക്ക് പരുക്കേറ്റു. ഒരു തൊഴിലാളി കൊല്ലപ്പെട്ടു.
തുടർച്ചയായ ഭീകരക്രമണങ്ങളുടെ പശ്ചാതലത്തിൽ ജമ്മു കശ്മീരിൽ ഉന്നത തല സുരക്ഷ യോഗം ചേർന്നു.
രാജ് ഭവനിൽ ചേർന്ന യോഗത്തിൽ സേന – ഇന്റലിജൻസ് മേധാവികൾ ഉൾപ്പെടെ പങ്കെടുത്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് ഡൽഹിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി യുമായി കൂടിക്കാഴ്ച നടത്തി.

ഗന്ധർബാലിൽ ഏഴ് പേരുടെ അതിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉന്നത തല യോഗം വിളിച്ചത്.നിലവിലെ സുരക്ഷ സാഹചര്യങ്ങളും, ഭീകരവാദ വിരുദ്ധ നീക്കങ്ങളും ഉന്നത തല സുരക്ഷാ ഗ്രിഡ് യോഗത്തിൽ ചർച്ച ചെയ്തു.ലെഫ്റ്റ്നെന്റ് ഗവർണർ മനോജ്‌ സിൻഹ യുടെ നേതൃത്വത്തിൽ, രാജ്ഭവനിൽ ആണ് യുണൈറ്റഡ് ഹെഡ്ക്വാർട്ടർ യോഗം ചേർന്നത്.നോർത്തേൺ ആർമി കമാൻഡർ, ജമ്മു കശ്മീർ ഡിജിപി, കോർപ്സ് കമാൻഡർമാർ, ഇൻ്റലിജൻസ് ഏജൻസി മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി സഭ പാസാക്കിയ പ്രമേയം ഒമർ അബ്ദുള്ള പ്രധാന മന്ത്രിക്ക്‌ കൈമാറി

ജമ്മു കശ്മീരിലെ സുരക്ഷ സാഹചര്യങ്ങളും ചർച്ചയായി.

ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവരും ആയും ഒമർ അബ്ദുള്ള കൂടിക്കാഴ്ച നടത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here