തേജസ്വി സൂര്യയുടെ വിവാഹം മാര്‍ച്ച് നാലിന്

Advertisement

ബെംഗളൂരു: മുന്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയും കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപിയുടെ യുവ എംപിയുമായ തേജസ്വി സൂര്യയുടെ വിവാഹം മാര്‍ച്ച് നാലിന്. ചെന്നൈ സ്വദേശിയും കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയുമായ ശിവശ്രീ സ്‌കന്ദപ്രസാദ് ആണ് വധു. ബയോ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ശിവശ്രീ ആയുര്‍വേദിക് കോസ്മെറ്റോളജിയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തിലും സംസ്‌കൃത കോളജില്‍ സംസ്‌കൃതത്തിലും ബിരുദാനന്ദര ബിരുദം നേടി. 2014 ല്‍ ശിവശ്രീ പാ
ടി റെക്കോര്‍ഡ് ചെയ്ത ഗാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ നേടിയിരുന്നു.
‘ആഹുതി’ എന്ന കൂട്ടായ്മയുടെ സ്ഥാപകയും ഡയറക്ടറുമാണ് ശിവശ്രീ. ചിദംബരം നടരാജ സ്വാമി ക്ഷേത്രത്തില്‍ 8000 നര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച നൃത്താര്‍ച്ചനയ്ക്ക് 2018 ല്‍ ഭരതകലാ ചൂഡാമണി പുരസ്‌കാരം നല്‍കി ശിവശ്രീയെ ആദരിച്ചിരുന്നു. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 1-ലെ കാതോട് സൊല്‍ എന്ന പാട്ടിന്റെ കന്നഡ പതിപ്പ് പാടിയിട്ടുണ്ട് ശിവശ്രീ.