പ്രയാഗ് രാജിൽ മഹാകുംഭമേളയിലെ ശിവരാത്രി സ്നാനത്തിനായി വൻ ജന പ്രവാഹം

Advertisement

പ്രയാഗ് രാജ്.ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയിലെ ശിവ രാത്രി സ്നാനത്തിനായി വൻ ജന പ്രവാഹം.
ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്നാനത്തോടെയാണ് തീർത്ഥടക സംഗമം ഇന്ന് സമാപിക്കും.ഇതുവരെ 64 കോടിയിലേറെ തീർത്ഥടകർ മഹാകുംഭ മേളയിൽ പങ്കെടുത്തു എന്നാണ് ഉത്തർ പ്രദേശ് സർക്കാരിന്റെ കണക്ക്.വൻജനത്തിരക്ക് നിയന്ത്രിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് പ്രയാഗ് രാജിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തിൽ ജനുവരി 13 ന് കുംഭ മേള ആരംഭിച്ച ശേഷം 63.36 കോടി തീർത്ഥടകർ പുണ്യസ്‌നാനം ചെയ്തു എന്നാണ് കണക്കുകൾ.കഴിഞ്ഞ 10 ദിവസങ്ങളിൽ പ്രതിദിനം 1.25 കോടി യോളം തീർത്ഥടകർ സ്നാനത്തിനെത്തി.

അവസാന ദിനമായ മഹാശിവരാത്രി സ്നാനത്തിനായി 2 കോടി യോളം തീർഥാടകരെയാണ് പ്രതീക്ഷിച്ചത്.എന്നാൽ അതിലുമേറെ തീർത്ഥടകർ ത്രിവേണി സംഗമത്തിൽ എത്തി.മഹാ കുംഭ മേളയിലെ 6 അമൃത സ്നാനങ്ങളിൽ പൊതു ജനങ്ങൾക്ക് വേണ്ടിയുള്ള സ്നാനമാണ് മഹാശിവരാത്രി യിലേത്.വൻ ജനത്തിരക്കിനെത്തുടർന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേളനഗരിയിൽ ഒരുക്കിയത്.നേരത്തെയുണ്ടായ അപകടത്തിന്റെ പശ്ചാതലത്തിൽ,ജനത്തിരക്ക് കൈകാര്യം ചെയ്യാനും വൈദ്യ സഹായത്തിനും ശുചീകരണത്തിനുമെല്ലാം സർക്കാർ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി.പ്രയാഗ് രാജിൽ നിന്നും 350 ഓളം പ്രത്യേക ട്രൈനുകൾ ക്രമീകരിച്ചു.

2027ൽ നാസിക്കിൽ ആകും അടുത്ത കുംഭ മേള. 2031 ലാകും പ്രയാഗ് രാജിൽ വീണ്ടും കുംഭ മേള നടക്കുക

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here