സിംല. ലഹരി മരുന്നിനെതിരെ കടുത്ത നടപടിക്ക് ഹിമാചൽ പ്രദേശ് സർക്കാർ.ബജറ്റ് സമ്മേളനത്തിൽ ഹിമാചൽ പ്രദേശ് മയക്കുമരുന്ന് വിരുദ്ധ ബിൽ 2025 അവതരിപ്പിക്കും. ലഹരിമരുന്ന് ശൃംഖലയെ ആറ് മാസത്തിനുള്ളിൽ തകർക്കണമെന്ന്
മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു. ഉന്നത തല യോഗത്തിൽ ആണ് നിർദ്ദേശം.
ലഹരിമരുന്ന് വിൽപ്പനക്കാരെയും ഇരകളെയും പഞ്ചായത്ത് തലം വരെ കണ്ടെത്തി മാർച്ച് 15 നകം റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം. ലഹരിമരുന്ന് ബന്ധം കണ്ടെത്തിയ സർക്കാർ ജീവനക്കാരെ പുറത്താക്കും.