ന്യൂ ഡെൽഹി/കൊച്ചി വഖഫ് ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതോടെ മുന സമരക്കാരുടെ ആഹ്ലാദ പ്രകടനം. പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയുമാണ് സമരക്കാർ ബില്ല് രാജ്യസഭ കടന്നത് ആഘോഷിച്ചത്.
കേന്ദ്ര സർക്കാരിനെ പിന്തുണച്ച് സമരം ചെയ്യുന്നവർ പ്രകടനം നടത്തി. റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്നും മുനമ്പം സമര സമിതി അറിയിച്ചു.
14 മണിണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് രാജ്യസഭയിലും വഖഫ് ഭേദഗതി ബില്‍ -2025 പാസായത്. 128 പേരാണ് രാജ്യസഭയില്‍ ബില്ലിനെ പിന്തുണച്ചത്. 95 പേർ ബില്ലിനെ എതിർത്തു.
പ്രതിപക്ഷം നിർദേശിച്ച ഭേദഗതി ശബ്ദവോട്ടോടെ തള്ളി. ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ ബില്‍ നിയമമായി മാറും. രാഷ്ട്രതി അംഗീകാരം നല്‍കുന്നതോടെ നിയമത്തിന്‍റെ പേര് “ഏകീകൃത വഖഫ് മാനേജ്മെന്‍റ്, എംപവർമെന്‍റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്‍റ് ആക്‌ട് 1995’എന്നായി മാറും.
വഖഫ് ഭേദഗതി ബില്‍ ലോക്സഭയിലും പാസാക്കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വഖഫ് ബോർഡുകളുടെയും വഖഫ് കൗണ്‍സിലുകളുടെയും അടിസ്ഥാനരൂപം പൊളിച്ചെഴുതുന്ന “വഖഫ് ഭേദഗതി ബില്‍ -2025′ ലോക്സഭയില്‍ പാസായത്.
ബില്ലിന്മേല്‍ എട്ടു മണിക്കൂർ ചർച്ചയ്ക്കാണു കേന്ദ്രസർക്കാർ അനുമതി നല്‍കിയിരുന്നതെങ്കിലും 14 മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. ലോക്സഭയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ആയിരുന്നു ചർച്ച ആരംഭിച്ചത്.