ന്യൂഡെല്‍ഹി. ഒഡീഷയിൽ മലയാളി വൈദികന് നേരെ പോലീസ് മർദ്ദനത്തിൽ തുടർനടപടി സ്വീകരിക്കാതെ ഭരണകൂടം. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണമോ പോലീസ് സേനയിൽ നിന്ന് വിശദീകരണമോ തേടിയിട്ടില്ല.കഴിഞ്ഞ മാർച്ച് 22 നാണ് ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാദർ ജോഷി ജോർജിനെയും സഹ വൈദികനെയും പോലീസ് മർദിച്ചത്. പള്ളിയിൽ അതിക്രമിച്ച് കയറിയായിരുന്നു പോലീസ് കയ്യേറ്റം.ലാത്തി ഉപയോഗിച്ചുള്ള പോലീസ് ആക്രമണത്തിൽ സഹ വൈദികന്റെ തോളെല്ല് പൊട്ടി ക്രൂരമായി പരിക്കേറ്റു. പള്ളിയിൽ ഉണ്ടായിരുന്ന സ്ത്രീകൾക്കെതിരെയും പോലീസ് ലാത്തി കൊണ്ട് പെരുമാറി.മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു പോലീസ് മർദ്ദനം