ഡോക്ടർ വ്യാജനോ? വ്യാജ ഡോക്ടർ നടത്തിയ ശസ്ത്രക്രിയയിൽ 7 പേർ കൊല്ലപ്പെട്ടെന്ന് ആരോപണം,സംഭവം മധ്യപ്രദേശിൽ

Advertisement

ഭോപ്പാൽ: മധ്യപ്രദേശിൽ ഏഴു രോഗികൾ മരിക്കാനിടയായ ശസ്ത്രക്രിയകൾ നടത്തിയത് വ്യാജ ഡോക്ടറെന്ന് ആരോപണം. ദോമോ ജില്ലയിലെ ഒരു സ്വകാര്യ മിഷനറി ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ ഡോ.എൻ ജോൺ കെമ്മിനെതിരെയാണ് ആരോപണം. ദാമോ ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് ദീപക് തിവാരിയാണ് ഡോ.ജോണിനെതിരെ പരാതിയുന്നയിച്ചത്.

ഡോ.ജോണിന് വ്യത്യസ്തമായ രണ്ട് പേരുകൾ ഉണ്ടെന്നു ജോലി നിലനിർത്തുന്നതിനും സങ്കീർണമായ ശാസ്ത്രക്രിയകൾ ചെയ്യുന്നതിനുമായി ഇയാൾ വ്യാജ യോഗ്യതാപത്രങ്ങൾ ഉപയോഗിച്ചെന്നുമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് ദീപക് തിവാരിയുടെ ആരോപണം. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനൂംഗോ വ്യക്തമാക്കി. ‘ചികിത്സയുടെ മറവിൽ ഒരു മിഷനറി ആശുപത്രിയിൽ ഒരു വ്യാജ ഡോക്ടർ നടത്തിയ ഹൃദയ ശസ്ത്രക്രിയയ്ക്കിടെ ഏഴുപേർ കൊല്ലപ്പെട്ടെന്ന് പരാതി വന്നിട്ടുണ്ട്’ എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് എക്സിൽ കുറിച്ചു.

Advertisement