മന്‍ കി ബാത്തില്‍ അട്ടപ്പാടിയിലെ കാര്‍ത്തുമ്പിക്കുട,ആവേശ ഭരിതരായി അമ്മമാര്‍

Advertisement

പാലക്കാട്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻകിബാത്തിൽ തങ്ങളെക്കുറിച്ച് പരാമർശം നടത്തിയതിന്റെ സന്തോഷത്തിലാണ് അട്ടപ്പാടിയിലെ അമ്മമാർ,ഇവർ നിർമിച്ച് വിപണിയിലെത്തിക്കുന്ന കാർത്തുമ്പി കുടകളെക്കുറിച്ചാണ് പ്രധാനമന്ത്രി തന്റെ മൂന്നാം വരവിലെ ആദ്യ മൻകി ബാത്തിൽ പരാമർശിച്ചത്,എന്നാൽ സർക്കാർ സഹായത്തിലെ അപര്യാപ്തത മൂലം വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ് അട്ടപ്പാടിയിലെ അമ്മമാർ


അട്ടപ്പാടിയിലെ ആദിവാസി മേഖലയിലുള്ള അമ്മമാരുടെ അതിജീവനം ലക്ഷ്യമിട്ടുള്ള പദ്ധതി തുടങ്ങിയത് 2014ൽ തമ്പിന്റെ സഹായത്തിൽ,നിരവധി സ്ത്രീ ശക്തീകരണ പുരസ്‌കാരങ്ങൾ അടക്കം ലഭിച്ച പദ്ധതിയെക്കുറിച്ചാണ് പ്രധാനമന്ത്രി ഇന്നലെ മൻ കി ബാത്തിൽ പരാമർശിച്ചത്

എന്നാൽ കോവിഡിന് ശേഷം ഇവർ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്,പലർക്കും ജോലി കൊടുക്കാനാകുന്നില്ല,സർക്കാർ സഹായം വേണ്ടത്ര ലഭിക്കുന്നില്ലെന്നാണ് അമ്മമാരുടെ പരാതി

സർക്കാർ ഗ്രാൻറ്റും ഇത്തവണ ലഭിച്ചിട്ടില്ല,നല്ല പിന്തുണ ലഭിച്ചാൽ രാജ്യത്തിന്‌ തന്നെ അഭിമാനമായി മാറാൻ സാധ്യതയുള്ള പദ്ധതിയാണ് ഇത്,പ്രാധാനമന്ത്രിയുടെ അഭിനന്ദനത്തോടെ വീണ്ടും കാർത്തുമ്പി ചർച്ചയായ പശ്ചാത്തലത്തിൽ കൂടുതൽ സഹായങ്ങൾ പ്രതീക്ഷിക്കുകയാണ് ഇവർ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here